Today: 20 Feb 2025 GMT   Tell Your Friend
Advertisements
ജര്‍മനിയെ ഞടുക്കി വീണ്ടും ഭീകരത ; 30 പേര്‍ക്ക് പരിക്ക് ; 10 പേര്‍ ഗുരുതരാവസ്ഥയില്‍ ; അഫ്ഗാന്‍ അഭയാര്‍ത്ഥി അറസ്ററില്‍
ബര്‍ലിന്‍: അടുത്തിടയായി 9 ഭീകര സംഭവങ്ങളാണ് ജര്‍മനിയിലുണ്ടായത്. ജര്‍മനിയില്‍ ജീവിക്കുന്നവരുടെ സുരക്ഷിതത്വം നഷ്പ്പെടുന്ന സംഭവമാണ് അടിയ്ക്കടി ഉണ്ടാവുന്നത്. ഏറ്റവും ഒടുവില്‍ മ്യൂണിച്ചില്‍ ജര്‍മനിയിലെ ഏറ്റവും വലിയ തൊഴിലാളി പാര്‍ട്ടിയായ വേര്‍ഡി നടത്തിയ പണിമുടക്കിനോടനുബന്ധിച്ചു നടത്തിയ പ്രകടനത്തിനിടയിലേയ്ക്ക് 24 കാരനായ അഫ്ഗാന്‍ അഭയാര്‍ത്ഥി ഫര്‍ഹാദ് എന്‍ എന്ന സ്റേറാര്‍ ഡിറ്റക്ടീവ് ബിഎംഡബ്ള്യു കമ്പനിയുടെ മിനി കൂപ്പര്‍ കാറാണ് ഓടിച്ചുകയറ്റിയത്. ചെറുപ്രായത്തിലെ അഫ്ഗാനില്‍ നിന്നും ജര്‍മനിയില്‍ അഭയാര്‍ത്ഥിയായി എത്തിയ ഇയാള്‍ അഭയാര്‍ത്ഥി അപേക്ഷകള്‍ നല്‍കിയത് പലവട്ടം നിരസിച്ചുവെങ്കിലും ഒടുവില്‍ മ്യൂണിക്കിലെ വിദേശ ഓഫീസ് ഇയാള്‍ക്ക് വിസയും ജോലി ചെയ്യാനുമുള്ള അനുവാദം കൊടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഭയ അപേക്ഷ നിരസിച്ചെങ്കിലും തുടരാന്‍ അനുവദിച്ചു
തൊഴിലും കാശുമൊക്കെ ആയികഴിഞ്ഞപ്പോള്‍ അയാള്‍ തിന്നു വീര്‍ത്തപ്പോള്‍ തിന്നതൊക്കെ എല്ലിനിടയില്‍ കിടന്നു കുത്താന്‍ തുടങ്ങിയപ്പോള്‍ അവന്റെയുള്ളിലെ മതവും അതിന്റെ തത്വങ്ങളും ഒക്കെ പുറത്തെടുക്കേണ്ട സമയമായി, അതുകൊണ്ടുതന്നെ വിലകൂടിയ മിനികൂപ്പര്‍ എടുത്തു എല്ലാവരേയും തീര്‍ത്തേക്കാമെന്നു കരുതി മ്യൂണിക്കിലെത്തി ആള്‍ക്കൂട്ടത്തിനിടയില്കേ്ക് കാര്‍ പായിച്ചുകയറ്റി 30 ഓളം പേരുടെ ജീവനെടുക്കാനാണ് ശ്രമിച്ചത്. ഇതില്‍ ഒരു പിഞ്ചുപെണ്‍കുട്ടിയുള്‍പ്പടെ പത്തോളം പേര്‍ ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രകടനക്കാരെ സംരക്ഷിക്കാന്‍ പൊലീസ് വഹനങ്ങളിട്ടു ബ്ളോക്ക് ച്തെിട്ടും പൊലീസിനെയും വാഹനത്തെയും മറികടന്നാണ് പ്രകടനക്കാരുടെ ഇടയിലേയ്ക്ക് കാര്‍ മനഃപൂര്‍വ്വം പാഞ്ഞുകയറി പാവം മനുഷ്യരെ ഉഴുതുമറിച്ചത്.

വ്യാഴാഴ്ച രാവിലെ 10.30 ഓടെ വെള്ള മിനി കൂപ്പറില്‍ അഭയാര്‍ഥി മ്യൂണിക്കിലേക്ക് എത്തുന്നു. നഗരമദ്ധ്യത്തിലെ വെര്‍ഡി യൂണിയന്റെ 1,000~ലധികം പേര്‍ പങ്കെടുക്കുന്ന മീറ്റിംഗ് സ്ഥലത്തേയ്ക്ക് സെയ്ഡ്സ്ട്രാസ്സിലേക്ക് ഓടിച്ചുകയറ്റുന്നു. ഇതുകണ്ടയുടന്‍ പൊലീസ് വാഹനത്തിനു നേരെ വെടിയുതിര്‍ത്തുവെങ്കിലും അയാള്‍ക്ക് ഒന്നും സംഭവിച്ചില്ല. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലാണ് വാഹനം ഓടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ നിലവിളികള്‍ മാത്രം മുഴങ്ങി.

ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, കുറ്റകൃത്യത്തിന് ശേഷം ഫര്‍ഹാദ് എന്‍. തന്റെ മിനിയില്‍ തന്നെ ഇരുന്നു. പോലീസ് ഇയാളുടെ കാറിന്റെ ചില്ല് വെടിവെച്ച് തകര്‍ത്തിട്ടാണ് ഇയാളെ കീഴ്പ്പെടുത്തി അറസ്ററ് ചെയ്തത്

സംഭവം നടന്നയുടനെ ബവേറിയന്‍ മുഖ്യമന്ത്രി മാര്‍ക്കുസ് സോഡര്‍, ബവേറിയയുടെ ആഭ്യന്തര മന്ത്രി ജോവാക്കിം ഹെര്‍മാന്‍, ഫെഡറല്‍ ആഭ്യന്തരമന്ത്രി നാന്‍സി ഫേയ്സര്‍ എന്നിവര്‍ സംഭസ്ഥലത്തെത്തി കാര്യങ്ങള്‍ ആരാഞ്ഞു. ബവേറിയയുടെ ആഭ്യന്തര മന്ത്രി ജോവാക്കിം ഹെര്‍മാന്‍ പറയുന്നതനുസരിച്ച്, ഫര്‍ഹാദ് എന്‍.ക്ക് സാധുവായ താമസാനുമതിയും വര്‍ക്ക് പെര്‍മിറ്റും ഉണ്ടായിരുന്നു എന്നാണ്. എന്തായാലും പൊതുജനത്തിന്റെ ജീവനെടുക്കാന്‍ ജര്‍മന്‍സര്‍ക്കാര്‍ തന്നെ സിറിയക്കാരനെയും അഫ്ഗാനിയെയും ഇറാന്‍കാരനെയും രാജ്യത്ത് വെച്ചു വാഴിയ്ക്കുകയും പറ്റുന്നിടത്തോളം ജര്‍മന്‍ പൗരത്വവും കൂടി നല്‍കിയാണ് ഇത്തരക്കാരെ പോറ്റി വളര്‍ത്തുന്നതെന്നു പറഞ്ഞാല്‍ അധികപ്പറ്റാവില്ല..

അതേസമയം ഫര്‍ഹാദ് എന്നിന്റെ അപ്പാര്‍ട്ട്മെന്റില്‍ പോലീസ് തിരച്ചില്‍ നടത്തി.ജര്‍മ്മന്‍ പ്രസ് ഏജന്‍സിയുടെ (ഡിപിഎ) വിവരമനുസരിച്ച്, വെര്‍ഡി ഡെമോയ്ക്കെതിരായ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മ്യൂണിക്കിലെ സോള്‍ണ്‍ ഡിസ്ട്രിക്റ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടം പരിശോധിച്ചു. കൊലയാളിയെന്ന് സംശയിക്കുന്ന ഫര്‍ഹാദ് എന്‍.യ്ക്ക് അവിടെ ഒരു അപ്പാര്‍ട്ട്മെന്റ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പോലീസും പബ്ളിക് പ്രോസിക്യൂട്ടറുടെ ഓഫീസും ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഇതുവരെ നല്‍കിയിട്ടില്ല. നാടുകടത്തലിനെക്കുറിച്ച് ആഭ്യന്തരമന്ത്രി ഫെയ്സറിന്റെ പ്രസ്താവനയും തെറ്റിദ്ധരിപ്പിക്കുന്നതാണ്.താലിബാന്‍ ഭരണമുണ്ടായിട്ടും ആളുകളെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കുന്ന യൂറോപ്പിലെ ഏക രാജ്യം ജക്തമനിയാണന്നാണ് ഫെയ്സറിന്റെ വാദം. എന്നിട്ടെന്തേ ഇയാളെ കയറ്റി അയച്ചില്ല എന്ന ചോദ്യത്തിന് മറുപടിയും ഇല്ല. ഞ

വൈകുന്നേരം, പിയട്രോ ലോംബാര്‍ഡിയുടെ "ചാപ്റ്റര്‍" ടൂറിന്റെ അവസാന കണ്‍സേര്‍ട്ട് മ്യൂണിക്ക് ഒളിമ്പിക് ഹാളില്‍ നടത്താന്‍ ഇരുന്ന ഷോ റദ്ദാക്കി.
- dated 13 Feb 2025


Comments:
Keywords: Germany - Otta Nottathil - terror_ansclag_munich_feb_13_2025 Germany - Otta Nottathil - terror_ansclag_munich_feb_13_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us