Today: 20 Feb 2025 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ അഫ്ഗാന്‍ മതതീവ്രവാദി അഭയാര്‍ത്ഥി പിഞ്ചു കുഞ്ഞിനെയും മാതാവിനെയും കാര്‍ കയറ്റി കൊന്നു മ്യൂണിക്ക് വിലപിയ്ക്കുന്നു
മ്യൂണിക്ക് : വ്യാഴാഴ്ച മ്യൂണിക്കില്‍ വേര്‍ഡി തൊഴിലാളി സംഘടന നടത്തിയ പ്രകടനത്തിനിടയിലേയ്ക്ക് ഡിഎംഡബ്ള്യു മിനി കൂപ്പര്‍ ഓടിച്ചുകയറ്റിയ ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 2വയസുകാരിയും അവളുടെ 37 കാരിയായ മാതാവും ശനിയാഴ്ച മരണത്തിനു കീഴടങ്ങി.

സംഭവം ഉണ്ടായി രണ്ട് ദിവസത്തിന് ശേഷം, ഗുരുതരമായി പരിക്കേറ്റ രണ്ട് വയസ്സുകാരി കുട്ടിയും മാതാവും മരിച്ച വിവരം ബവേറിയന്‍ സ്റേററ്റ് ക്രിമിനല്‍ പോലീസ് ഓഫീസാണ് അറിയിച്ചത്. മരണ സംഖ്യ ഇനിയും കൂടാന്‍ സാദ്ധ്യതയുണ്ടന്നുള്ള ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ആക്രമണത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ 9 പേരുടെ നില ഗുരുതരമാണന്ന് അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ച സ്ത്രീ മുനിസിപ്പല്‍ ജീവനക്കാരിയാണ്. വേര്‍ഡി യൂണിയന്‍ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയ ജീവനക്കാരിയും മകളും ആണ് കൊല്ലപ്പെട്ടത്.

ഫര്‍ഹാദ് നൂറി എന്ന 24കാരനായ അഫ്ഗാന്‍ അഭയാര്‍ത്ഥിയാണ് മതതീവ്രവാദം ഉയര്‍ത്തി വ്യാഴാഴ്ച മ്യൂണിക്കിലെ സെയ്ഡ്സ്ട്രാസെയില്‍ നടന്ന പ്രകടനത്തിനിടയിലേയ്ക്ക് 50 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ നോധപൂര്‍വം പായിച്ചു കയറ്റിയത്. ഗംഭവത്തെ തുടര്‍ന്ന് 24 കാരനായ ഒരു അഫ്ഗാന്‍ ക്രിമിനല്‍ ഇപ്പോള്‍ പൊലീസ് കസ്ററഡിയിലാണ്.

അതേസമയം ഇയാളെക്കുറിച്ച് നിലവില്‍ വിവരങ്ങളൊന്നുമില്ല., എന്നാല്‍ ഫര്‍ഹാദ് നൂറി മുമ്പ് പോസ്ററ് ട്രോമാറ്റിക് ഡിസോര്‍ഡറുകള്‍ക്കും ഭ്രമാത്മകതയ്ക്കും ചികിത്സയിലായിരുന്നു എന്ന് ജര്‍മനിയിലെ ഒരു മാദ്ധ്യമം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.സംഭവത്തില്‍ പ്രതിയ്ക്ക് ഇസ്ളാമിക ലക്ഷ്യമുണ്ടെന്ന് കരുതുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. അതേസമയം സംഭവത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിവുകളൊന്നുമില്ലെന്ന് കൂട്ടിച്ചേര്‍ത്തു.അന്വേഷണം തുടരുകയാണ്.

ട്രേഡ് യൂണിയന്‍ വെര്‍ഡിയുടെ ടോക്കണ്‍ പണിമുടക്ക് നടത്തുന്ന സംഘത്തിലേക്ക് കാര്‍ ഇടിച്ചുകയറി വ്യാഴാഴ്ച ആക്രമണത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു.

അന്താരാഷ്ട്ര നേതാക്കള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് അധികാരികള്‍ വിശ്വസിക്കുന്നില്ലെന്ന് ബവേറിയയിലെ ആഭ്യന്തര മന്ത്രി ജോവാഹിം ഹെര്‍മാന്‍ പറഞ്ഞു.

പ്രതിക്ക് സാധുവായ ജര്‍മ്മന്‍ റെസിഡന്‍സിയും വര്‍ക്ക് പെര്‍മിറ്റും ഉണ്ടെന്നും ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലെന്നും ഹെര്‍മാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഫെബ്രുവരി 23 ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആക്രമണം നടന്നത്, ഇവിടെ കുടിയേറ്റവും സുരക്ഷാ പ്രശ്നങ്ങളും രാഷ്ട്രീയ പ്രചാരണങ്ങളില്‍ മുമ്പെങ്ങും ഇല്ലാത്ത രീതിയില്‍ മുന്‍പന്തിയിലാണ്.

അതേസമയം സംഭവത്തില്‍ ബവേറിയ 'വിലപിയ്ക്കുന്നതായി മ്യൂണിക്ക് മേയര്‍ ഡീറ്റര്‍ റെയ്റ്റര്‍ ഇന്‍സ്ററയില്‍ രേഖപ്പെടുത്തി. രണ്ട് മരണങ്ങളില്‍ സംസ്ഥാനം മുഴുവന്‍ ദു:ഖിക്കുന്നതായി ബവേറിയന്‍ പ്രീമിയര്‍ മാര്‍ക്കസ് സോഡര്‍ പറഞ്ഞു.
ശനിയാഴ്ച മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്ത ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സംഭവം നടന്ന സ്ഥലം സന്ദര്‍ശിച്ച് റോസാപൂവ് അര്‍പ്പിച്ചു. പരിക്കേറ്റ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചു. കുറ്റവാളിക്ക് 'കഠിനമായ' ശിക്ഷ നല്‍കുമെന്ന് ഷോള്‍സ് ആവര്‍ത്തിച്ചു പറഞ്ഞു.ജര്‍മ്മനിയില്‍ താമസിക്കാന്‍ അവകാശമില്ലാത്ത ഏതൊരാള്‍ക്കും ശിക്ഷയുടെ അവസാനം രാജ്യം വിടണമെന്ന് ഷോള്‍സ് പറഞ്ഞു. നാടുകടത്തേണ്ടവനെ നാടുകടത്താതെ രാജ്യത്തു തുടരാന്‍ അനുവദിച്ച ഭരണകൂട നായകന്റെ സംസാരത്തിന് ജനങ്ങള്‍ ഈ മാസം 23 ന് വിലയിടും.



- dated 15 Feb 2025


Comments:
Keywords: Germany - Otta Nottathil - munich_car_terror_two_dead Germany - Otta Nottathil - munich_car_terror_two_dead,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us