Today: 07 Jun 2023 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ആഗമനപ്പെരുനാള്‍ കാലം : വര്‍ഷത്തിലെ മനോഹരദിനങ്ങള്‍
Photo #1 - Europe - Samakaalikam - advent_in_germany
ക്രിസ്മസിന് തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള ഒരുക്കമാണ് ആഗമനപ്പെരുനാള്‍ കാലം. ജര്‍മനിയില്‍ ഈ സുന്ദര ദിനങ്ങള്‍ക്ക് അഡ്വെന്റ് ൈെസറ്റ്(/സമയംകാലം) എന്നു പറയും. ഏറ്റവും പ്രശാന്തമായ കാലം.. വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള മനോഹരമെന്നോ വിശിഷ്ടദിനമെന്നോ പറയാവുന്ന ദിനരാത്രങ്ങള്‍.

ആഗമനപ്പെരുനാള്‍ക്കാലത്തെ ആദ്യ ഞായറാഴ്ച ഒരു വര്‍ഷത്തിലെ നവംബര്‍ ഇരുപത്തിയേഴിനോ ഡിസംബര്‍ മൂന്നിനോ ഇടയില്‍ വരുന്ന ദിവസവും ആഗമനപ്പെരുനാള്‍ കാലം അവസാനിക്കുന്നത് ക്രിസ്മസിന്റെ തലേ ദിവസത്തെ സായഹ്നത്തിലുമാണ്.

പ്രാചീന കാലങ്ങളില്‍ ആഗമനപ്പെരുനാളിന് അഡ്വെന്റ് എന്നു പേരുണ്ടായത് ലത്തീന്‍ ഭാഷയില്‍ നിന്നാണ്. ജര്‍മന്‍ ഭാഷയില്‍ അന്‍കുന്‍ഫ്റ്റ് എന്നും മലയാളത്തില്‍ സാന്നിദ്ധ്യം, സന്ദര്‍ശനം, ആഗമനം എന്നൊക്കെ വിവക്ഷിക്കാം. ആഗമനം എന്നുദ്ദേശിക്കുന്നതിലൂടെ ഇവിടെ പ്രസക്തമായത് രാജാവിന്റെയോ, ചക്രവര്‍ത്തിയുടെയോ വരവിനെപ്പറ്റി ഈ പദം ഉപയോഗിച്ചിരുന്നുവെന്നാണ്. ഗ്രീക്കുകാര്‍ തങ്ങളുടെ ടെമ്പിളുകളില്‍ ദൈവങ്ങളുടെയും ദൈവീകത്വത്തിന്റെ ആഗമനത്തെയും ഇപ്രകാരം എപ്പിഫാനെയാ അഥവാ പ്രത്യക്ഷപ്പെടല്‍ എന്നര്‍ത്ഥത്തില്‍ വിളിച്ചിരുന്നു. ഇതേ അര്‍ത്ഥത്തിലുള്ള ആഗമനകാലം എന്ന വാക്ക് പില്‍ക്കാലത്ത് ദൈവപുത്രനായ യേശുക്രിസ്തുവിനോടുള്ള തീവ്രമായ ബന്ധം പ്രകാശിപ്പിക്കുന്നതിനായി ക്രിസ്ത്യാനികള്‍ സ്വീകരിക്കുകയാണുണ്ടായത്.

പ്രചീനകാലം മുതല്‍ക്കേ അഡ്വെന്റ് കാലം നോയമ്പുകാലം അല്ലെങ്കില്‍ വ്രതകാലം എന്നാണറിയപ്പെട്ടിരുന്നത്. അക്കാലത്ത് നവംബര്‍ പതിനൊന്ന് മുതല്‍ ക്രിസ്മസ് ദിനവും വെളിപാട് പെരുനാള്‍ ദിനവുമായ ജനുവരി ആറാം തീയതി വരെ ഉപവാസ ദിനങ്ങളായിരുന്നു. ആകെ എട്ട് ആഴ്ചകള്‍. അതില്‍ ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴിവാക്കി നാല്‍പ്പത് ദിവസങ്ങള്‍.

അഞ്ചാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ റിവന്നാ പ്രദേശങ്ങളില്‍ ആഗമനപെരുനാള്‍ കാലം ആഘോഷിച്ചിരുന്നു. അതിനു ശേഷം ആറാം നൂറ്റാണ്ടില്‍ ഗ്രിഗോര്‍ മാര്‍പ്പാപ്പാ ആഗമനകാല ലിറ്റര്‍ജി ക്രമം പ്രഖ്യാപിച്ച് ആഗമനകാലത്തിനെ തിരുനാള്‍ ദിനങ്ങളായി ഉയര്‍ത്തി. ആഗമനകാല ഞായറാഴ്ചകള്‍ എത്രദിവസങ്ങളെന്നുകൂടി നിശ്ചയിച്ചു. ഇതോടെ ആഗമനപെരുനാള്‍ ഞായറാഴ്ചകള്‍ ആറെണ്ണമായി.

നാലാഴ്ചകള്‍ എന്നുള്ളത് ലോകരക്ഷകന്റെ വരവിന്റെ നാലായിരം വര്‍ഷങ്ങള്‍ക്കുള്ള അടയാമായിട്ടാണ് കരുതിയത്. നാലായിരം വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിന്റെ പ്രതിരൂപമായി തിരുസഭയുടെ കണക്കുകള്‍ പ്രകാരമാണ് തീര്‍ച്ചയാക്കപ്പെട്ടത്. ഇതിനു ശേഷമാണ് പീയൂസ് അഞ്ചാമന്‍ മാര്‍പ്പാപ്പാ റോമന്‍സഭയ്ക്കുവേണ്ടി ക്രിസ്തുവിന്റെ ആഗമനകാല ലിറ്റര്‍ജി പ്രഖ്യാപിച്ചത്. ക്രിസ്തുവിന്റെ ആഗമനപെരുനാള്‍ കാലം ലോകം മുഴുവന്‍ ആചരിക്കുന്നു.

യൂറോപ്പിലെ എല്ലാ ക്രിസ്ത്യന്‍ കുടുംബങ്ങളിലും തന്നെ പാരമ്പര്യ ആചാരക്രമമനുസരിച്ച് ആഗമനപെരുനാള്‍ കാലം വീടുകളില്‍ പുഷ്പഹാരങ്ങള്‍ ഉണ്ടാക്കി അലങ്കരിക്കുന്നു. നാലുമെഴുകുതിരികള്‍ ആഘോഷത്തിനു വേണ്ടി വളരെ ചിട്ടയോടുകൂടി പ്രൗഡിയോടെയാണ് അലങ്കരിച്ചു വെയ്ക്കുന്നത്. ഈ പുഷ്പഹാരത്തിലാണ് നാലു മെഴുകുതിരികള്‍ ഉറപ്പിച്ചു വെയ്ക്കുന്നത്. പുഷ്പഹാരങ്ങള്‍ നിര്‍മ്മിക്കുന്നതിനുവേണ്ടി ഫിന്‍ വൃക്ഷത്തിന്റെ (ജര്‍മന്‍ ഭാഷയില്‍ ടാന്നന്‍ ബൗം) ശിഖരങ്ങള്‍ ഉപയോഗിക്കുന്നു. സൂചിപോലെയുള്ള ഇലകളോടുകൂടിയ ഫിന്‍ മരച്ചില്ലകള്‍ മുറിച്ചെടുത്ത് മനോഹരമായി പുഷ്പഹാരം നിര്‍മ്മിക്കുന്നത്.

1839 ലാണ് ജര്‍മനിയില്‍ ആദ്യമായി ആഗമന പെരുനാള്‍ പുഷ്പഹാരം നിര്‍മ്മിച്ചത്. ജോഹാന്‍ ഹൈന്‍റിഷ് വിഷേണ്‍ എന്നയാള്‍ ബറ്റ്സാള്‍ എന്നസ്ഥലത്ത് അനാഥക്കുട്ടികളെ സംരക്ഷിക്കുന്ന അനാഥമന്ദിരത്തില്‍ ഇത്തരമൊരു പുഷ്പഹാരം ഉണ്ടാക്കി തൂക്കിയിട്ടു. തടിയില്‍ രൂപപ്പെടുത്തിയിരുന്ന പുഷ്പഹാരത്തില്‍ ഇരുപത്തിമൂന്നു തിരികളാണ് ഉപയോഗിച്ചിരുന്നത് അതില്‍ നാലു തിരികള്‍ വിശുദ്ധ സായാഹ്നത്തിന് മുമ്പുവരുന്ന ഞായാറാഴ്ചകളുടെ പ്രതീകമായും ബാക്കിയുള്ള ചെറിയ തിരികള്‍ ക്രിസ്മസ് ദിവസം വരെയുള്ള പ്രവൃത്തി ദിനങ്ങളുടെ പ്രതിരൂപമായിട്ടും കരുതി. ഓരോ കുടുംബങ്ങളിലെയും കുട്ടികള്‍ ഓരോദിവസവും ഓരോ തിരി മാത്രം കത്തിച്ച് ഡിസംബര്‍ ഇരുപത്തിനാലിന് എല്ലാതിരികളും കുടി ഒരുമിച്ച് പ്രകാശിപ്പിക്കുന്നു.

ആഗമനപെരുനാള്‍ ജര്‍മനിയില്‍ വളരെ സവിശേഷമായ മാതൃകയിലാണ് ആഘോഷിക്കുന്നത്. പലതരത്തിലുള്ള ക്രിസ്മസ് കേക്കുകള്‍, മധുരപലഹാരങ്ങള്‍ വിവിധ വര്‍ണ്ണങ്ങളിലും രുചിയിലും ഉണ്ടാക്കുന്നു. ക്രിസ്റേറാളന്‍, ആഹ്നര്‍ പ്രിന്റന്‍, ന്യൂറന്‍ബര്‍ഗ് ലേബ് കൂഹന്‍ എന്നിങ്ങനെ നുറുതരം ഇനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഫീന്‍ മരങ്ങള്‍കൊണ്ട് വീടുകളില്‍ ക്രിസ്മസ് ട്രീകള്‍ ഉണ്ടാക്കുന്നു. റോഡുകളും കച്ചവടസ്ഥലങ്ങളും വീടുകളും രാവും പകലും മിന്നി പ്രകാശിക്കുന്ന വൈദ്യുത വിളക്കുകളാല്‍ അലങ്കരിക്കപ്പെടുന്നു.

പ്രത്യേക തരത്തിലുണ്ടാക്കിയ ചൂടുള്ള വൈന്‍ (ഗ്ളൂവൈന്‍) വിതരണം ചെയ്യുന്ന മാര്‍ക്കറ്റുകളും ജര്‍മനിയില്‍ സുലഭമാണ്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്രിസ്മസ് രാവില്‍ സമ്മാനം നല്‍കുന്നതിനുള്ള ചിന്തയില്‍ സമ്മാനം തെരഞ്ഞു നടക്കുന്നവരാണ് അധികവും. കുട്ടികളും മാതാപിതാക്കളും ഒത്ത് ക്രിസ്മസ് മാര്‍ക്കറ്റുകള്‍ സന്ദര്‍ശനം വര്‍ഷത്തിലെ ഒരു ചര്യതന്നെ.

യേശുക്രിസ്തുവിന്റെ ആഗമനം കാത്ത് ഒരു വര്‍ഷത്തിലെ ഏറ്റവും മനോഹരമായ ഈ ദിനങ്ങളില്‍ ആഗമനപെരുനാളിന്റെ പുണ്യനാളുകളില്‍ കുടുംബാംഗങ്ങളുമൊത്ത് ഒരുമിച്ചകൂടാന്‍ വെമ്പല്‍കൊള്ളുന്ന സ്നേഹവായ്പ്പോടെ ജീവിതത്തിന്റെ മധുരിക്കുന്നതും ദുംഖിപ്പിക്കുന്നതുമായ ഓര്‍മ്മകളുമായി പ്രതീക്ഷയുടെ സുന്ദരദിനത്തില്‍ ആഗമനത്തില്‍ കത്തിയെരിയുന്ന തിരികള്‍ അണയാതെ നില്‍ക്കുന്നു ജര്‍മന്‍ മലയാളികള്‍ക്കൊപ്പം ലോക മാനവസമൂഹത്തിന്റെ അന്തരങ്ങളും.

ഏവര്‍ക്കും ക്രിസ്മസിന്റെ പരിശുദ്ധിയിലേയ്ക്കു നയിക്കുന്ന ആഗമന
കാലത്തില്‍ എല്ലാവിധ മംഗളങ്ങളും ആശംസകളും സ്നേഹപൂര്‍വ്വം നേരുന്നു...
എല്ലാവരേയും ദൈവം തുണയ്ക്കട്ടെ !!!!!!!!
- dated 03 Dec 2017


Comments:
Keywords: Europe - Samakaalikam - advent_in_germany Europe - Samakaalikam - advent_in_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
3820221population
യൂറോപ്പിന്റെ ജനസംഖ്യാ ഘടന മാറിമറിയുന്നു
തുടര്‍ന്നു വായിക്കുക
12520221schengen
ഷെങ്കന്‍ രാജ്യങ്ങളില്‍ അതിര്‍ത്തി നിയന്ത്രണം എവിടെയൊക്കെ? എന്തുകൊണ്ട്?
തുടര്‍ന്നു വായിക്കുക
11320222william
യുദ്ധത്തിനിടയിലും വംശീയത വിടാതെ വെള്ളക്കാര്‍
തുടര്‍ന്നു വായിക്കുക
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
42202110vaccine
പാശ്ചാത്യ ലോകത്തിനു മേല്‍ വാക്സിന്‍ വിവേചനത്തിന്റെ നിഴല്‍
തുടര്‍ന്നു വായിക്കുക
151220204xmas
കോവിഡ് കാലത്തെ ക്രിസ്മസും പുതുവര്‍ഷവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us